അട്ടപ്പാടിയിലെ പീഡനം: പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ പിടികൂടി.

single-img
26 May 2018

പാലക്കാട്: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അട്ടപ്പാടി പീഡനകേസിലെ പ്രതി പിടിയില്‍. അട്ടപ്പാടി കാരറ ഊരിലെ വീനസ് രാജി(20)നെയാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് സംഘം പാലക്കാട് നിന്ന് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴാണ് വീനസ് രാജ് രക്ഷപ്പെട്ടത്. കാഞ്ഞിരപ്പുഴ പുഞ്ചോല ഭാഗത്ത് നിന്നാണ് വീനസ് രാജിനെ പൊലീസ് പിടികൂടിയതെന്നാണ് വിവരം.

വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് വീനസ് രാജ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.

പ്രതികളില്‍ ആനക്കട്ടി സ്വദേശി ഇന്ദുമതി (19), നെല്ലിപ്പതി ഊരിലെ രതീഷ് (20), ശിവകുമാര്‍ എന്നിവരെയാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. മറ്റുള്ളവരെ പൊലീസ് ബസില്‍ തന്നെ ഇരുത്തിയിരുന്നു. സുരക്ഷയ്ക്കായി പൊലീസുകാരും ഉണ്ടായിരുന്നു. ഈ സമയമാണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച്‌ വീനസ് രാജ് കടന്നുകളഞ്ഞത്.

അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേരെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ആനക്കട്ടി സ്വദേശി ഇന്ദുമതി (19), ആനക്കട്ടി രതീഷ് (20), നെല്ലിപ്പതി ഊരിലെ ശിവകുമാര്‍ (22), വീനസ് രാജ് (20), കാരറ ഊരിലെ മണികണ്ഠന്‍ (20), താഴെ സാമ്ബാര്‍കോട് ഊരിലെ രാംരാജ് (20), സുധീഷ് (21), ഭൂതിവഴി ഊരിലെ രാജേഷ് (25), എം. കുമാര്‍ (23), അരവിന്ദ് (22), കാരയൂര്‍ ഈശ്വരന്‍ (20), നെല്ലിപ്പതി എം. കുമാര്‍ (23) എന്നിവരാണ് പിടിയിലായത്.