ഇന്ധന തീരുവ ഉയര്‍ത്തുന്നത് കൊള്ളയ്ക്ക് തുല്യം: തോമസ് ഐസക്

single-img
4 April 2018

തിരുവനന്തപുരം: ഇന്ധന തീരുവ അടിക്കടി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളക്ക് തുല്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വില കൂടുമ്പോഴൊന്നും വില കുറക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യമാണെന്നും ഐസക് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാലു തവണ നികുതി കുറച്ചപ്പോള്‍ 13 തവണയാണ് ഇന്ധന വില കൂട്ടിയത്. യുപിഎ സര്‍ക്കാരിന്റെ കാലം കഴിഞ്ഞ് ഒരു ഘട്ടത്തിലും യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വില വര്‍ദ്ധനയുടെ സാഹചര്യത്തിലും ഇന്ധന തീരുവ ഒഴിവാക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് .