ബൈക്കില്‍ നിന്നും തെറിച്ചു വീണ സഹോദരങ്ങള്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം;അമിത വേഗത്തിൽ ബൈക്കോടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം
കോഴിക്കോട്: ബൈക്കില്‍ നിന്നും തെറിച്ചു വീണ സഹോദരങ്ങള്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. കോഴിക്കോട് മെഡിക്കല്‍ കോളെജ് ക്യാമ്പസിനടുത്താണ് സംഭവം.
ബൈക്കില്‍ നിന്ന് വീണ് ചോരയില്‍ കുളിച്ച്‌കിടന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയടക്കമുള്ള സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അമിത വേഗത്തില്‍ ബൈക്കോടിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൈയ്യിലുണ്ടായിരുന്ന അയ്യായിരം രൂപയും ഈ സാമൂഹ്യവിരുദ്ധര്‍ തട്ടിയെടുത്തതായും ഇവര്‍ പറഞ്ഞു.
രാത്രി ഒമ്പതരയോടെ വീട്ടിലേക്കു ഭക്ഷണവും വാങ്ങിപ്പോയ സെയ്ത് മുഹമ്മദ്, സാമന്ത് മുഹമ്മദ് എന്നിവരാണ് അപകടത്തില്‍പെട്ടത്. ബൈക്കില്‍ നിന്നുവീണ് ചോരയില്‍ കുളിച്ചുകിടന്ന ഇവരെ സമീപത്തുള്ള ബേക്കറിയില്‍ ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല.. ഒന്നര മണിക്കൂറോളം ഈ സഹോദരങ്ങള്‍ റോഡില്‍ കിടന്നു.
പതിനൊന്ന് മണിക്ക് ശേഷം ഇവരുടെ വീട്ടില്‍ നിന്ന് ആളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടുകാര്‍ മെഡിക്കല്‍ കോളെജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.