ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

single-img
30 March 2018

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന സ്വദേശികളായ ഷിഹാബ് ഭാര്യ അജ്മല ഇവരുടെ കുഞ്ഞ് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇവരേക്കുറിച്ച് അന്വേഷണം നടത്തിവരുന്ന എന്‍ഐഎയും വിവരം സ്ഥിരീകരിച്ചു. ഏജന്‍സികളില്‍ നിന്നും വിവരം കിട്ടിയതായി ഡിജിപിയും വ്യക്തമാക്കി. നേരത്തേ കാസര്‍ഗോഡ് നിന്നും 16 പേരാണ് ഐഎസില്‍ ചേരാനായി അഫ്ഗാനിലേക്ക് പോയത്. അവിടെ നിന്നായിരുന്നു ഇവര്‍ സിറിയയിലേക്കും പോയത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ഏജന്‍സികളും സമാനരീതിയില്‍ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അഫ്ഗാന്‍ വഴി ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.