പി.എന്‍.ബി തട്ടിപ്പ്: മൗനം വെടിഞ്ഞ് മോദി

single-img
24 February 2018


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്ന് പറഞ്ഞ മോദി, പൊതുമുതല്‍ കട്ടുമുടിക്കുന്നത് ക്ഷമിക്കില്ലെന്നും വ്യക്തമാക്കി.

സാമ്പത്തിക സ്ഥാപനങ്ങളും മേല്‍നോട്ടം നടത്തുന്നവരും തങ്ങളുടെ ജോലികള്‍ കൃത്യമായി നിര്‍വഹിച്ച്, ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പി.എന്‍.ബി . തട്ടിപ്പിന്‍െറ സൂത്രധാരനെന്ന ആരോപണം നേരിടുന്ന വജ്രവ്യാപാരി നീരവ് മോദിയുടെയോ സ്ഥാപനത്തിന്‍െറയോ പേരുകളൊന്നും പരാമര്‍ശിക്കാതെയാണ് അദ്ദേഹം വിമര്‍ശനം നടത്തിയത്. മേല്‍നോട്ടത്തിന്‍െറ ഉത്തരവാദിത്തമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്‍െറ പ്രാധാന്യം മോദി ഊന്നിപ്പറഞ്ഞു.