സൈക്കിളില്‍ പച്ചക്കറി വാങ്ങാന്‍ പോയ 18കാരിയെ അജ്ഞാതര്‍ തീ കൊളുത്തി കൊന്നു

single-img
24 February 2018

ലക്‌നൗ: 18കാരിയെ അജ്ഞാതര്‍ തീ കൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ സത്‌നി ഗ്രാമത്തിലാണ് സംഭവം സൈക്കിളില്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോയ മോര്‍നി എന്ന പെണ്‍കുട്ടിയെയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. ഇയാള്‍ ഇതേ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്.

ശരീരമാസകലം പൊളളലേറ്റ പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിന് പുറത്ത് വ്യാഴാഴ്ചയാണ് വൈകീട്ടാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളും കണ്ടെത്തി. വികാസ് ഗുപ്ത (24) എന്നയാളാണ് പിടിയിലായത്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല.

വൈകിട്ട് 4.30 ഓടെയാണ് പെണ്‍കുട്ടി സൈക്കിളില്‍ പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയത്. ഏകദേശം 45 മിനിറ്റിന് ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. സംഭവ സ്ഥലത്തെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ടാണ് മകളാണെന്ന് മനസ്സിലാക്കിയത്. പെണ്‍കുട്ടിയെ ജീവനോടെയാകാം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് സംഭവസ്ഥലത്ത് എത്തിയത്. പക്ഷേ അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. അവള്‍ക്ക് ശത്രുക്കള്‍ ആരും ഇല്ലായിരുന്നുവെന്ന് ഗ്രാമവാസി പറഞ്ഞു.