മധുവിന്റെ തലയടിച്ചു തകർത്തു, വാരിയെല്ല് ചവിട്ടിയൊടിച്ചു; ആറ് പേർ കൂടി പിടിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ആറ് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയെന്നും ഇവർക്കെതിരെ കൊലക്കുറ്റം ചുമതി കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.പട്ടികവർഗ പീഡനവിരുദ്ധ നിയമം അടക്കം ഏഴ് വകുപ്പുകൾ പ്രതികള്‍ക്കെതിരേ ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
അതേസമയം, അട്ടപ്പാടിയിലെ മധുവിന്റെ മരണകാരണം തലയിലെ ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മധുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും വാരിയെല്ല് ചവിട്ടേറ്റ് ഒടിഞ്ഞതായും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വ്യാഴാഴ്ചയാണ് കടുകുമണ്ണ ഉൗരിലെ മല്ലി-മല്ലൻ ദമ്പതികളുടെ മകൻ മധു (27)ദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12.30ന് മധുവിനെ ഒരുസംഘമാളുകൾ പിടികൂടുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം