കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി

single-img
23 February 2018

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക ഇടപാടില്‍ ദൂരുഹതയെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. ബിനീഷ് കോടിയേരിയുടേയും ബിനോയ് കോടിയേരിയുടേയും പേരില്‍ തിരുവനന്തപുരം ശാസ്തമംഗലത്ത് ആറോളം കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇരുവര്‍ക്കും പങ്കുള്ള 28 സ്വകാര്യ കമ്പനികള്‍ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 28 കമ്പനികളില്‍ ആറു കമ്പനികള്‍ കോടിയേരിയുടെ മക്കള്‍ നേരിട്ടാണ് നടത്തുന്നത്. മറ്റുള്ളവയില്‍ ഇവര്‍ക്ക് പങ്കാളിത്തമുണ്ട്. കമ്പനികള്‍ സര്‍ക്കാരില്‍ കണക്കുകള്‍ നല്‍കിയിട്ടില്ല.

ഇതിന് തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 2008 കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്. കമ്പനികളില്‍ ഭൂരിഭാഗവും ടൂറിസവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ ആസ്തി വെളിപ്പെടുത്തണമെന്നും കമ്പനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റിനെ സമീപക്കുമെന്നും രാധാകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.