ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക അറസ്റ്റിൽ; അറസ്റ്റ് ഫോൺ രേഖകൾ ചോർത്തിയതിന്
ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷകയായ രജനി പണ്ഡിറ്റ് അറസ്റ്റിൽ. അനധികൃതമായി ഫോണ് വിളി രേഖകൾ സ്വന്തമാക്കിയെന്ന കേസിലാണ് താനെ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. മഹാത്മഗാന്ധി വധക്കേസ് അന്വേഷണ സംഘത്തിൽ അംഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ശാന്താറാം പണ്ഡിറ്റിന്റെ പുത്രിയാണ് രജനി.
അനധികൃതമായി ഫോണ് വിളി രേഖകൾ ചോർത്തിയ കേസിൽ ക്രൈം ബ്രാഞ്ച് മറ്റു നാലു സ്വകാര്യ കുറ്റാന്വേഷകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രജനിയും അറസ്റ്റിലാകുന്നത്. നിരവധി തവണ രജനി അനധികൃതമായി ഫോണ് വിളി രേഖകൾ സ്വന്തമാക്കിയിരുന്നെന്ന് പോലീസ് പറയുന്നു. ഫോൺ രേഖകൾ സ്വകാര്യയതയാണ് ഇത് ചോർത്തക എന്നത് നിയമപരമായി പരിരക്ഷ ലഭിക്കാത്തതാണ്. അന്വേഷ്ണത്തിനായി വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്യതതെന്ന് രജനി മൊഴി നൽകി.
മഹാരാഷ്ട്ര ദൂരദർശന്റെ ഹിർകാനി പുരസ്കാരമടക്കം നേടിയിട്ടുള്ള രജനി, രണ്ടു പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്. ലേഡി ജയിംസ് ബോണ്ട് എന്ന പേരിൽ ഇവരെകുറിച്ച് ഒരു ഡോക്യുമെന്ററിയും നിർമിക്കപ്പെട്ടിട്ടുണ്ട്.