കോഴിക്കോട് കാട്ടാനയെ തുരത്താന്‍ പടക്കം പൊട്ടിച്ച ഫോറസ്റ്റ് വാച്ചറുടെ കൈവിരലുകള്‍ അറ്റു

single-img
30 January 2018

കോഴിക്കോട്: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് പനക്കം കടവ് മേഖലയില്‍ കാട്ടാനയെ തുരത്താന്‍ പടക്കം പെട്ടിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൈവിരലുകള്‍ അറ്റു. കൈയിലിരുന്ന പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുത്തന്‍പുരക്കല്‍ മാത്യു ജോസഫിന്റെ വലതു കൈയിലെ മൂന്നു വിരലുകള്‍ അറ്റത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിയമിച്ച അഞ്ച് താത്കാലിക വാച്ചര്‍മാരിലൊരാളാണു മാത്യു ജോസഫ്. നാട്ടുകാരായ മൂന്നുപേരോടൊപ്പം പടക്കവുമായി കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണു അപകടം പറ്റിയത്.

ഇടവേളയ്ക്കുശേഷം പൂഴിത്തോട് മേഖലയില്‍ കാട്ടാനകളും മറ്റു വന്യമൃഗങ്ങളും കൂട്ടമായെത്തി കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു ഡിഎഫ്ഒ ആവശ്യപ്പെട്ടു. പ്രശ്‌നമേഖലയിലെ സോളാര്‍ വേലി അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാമെന്നു ഡിഎഫ്ഒ അറിയിച്ചിട്ടുണ്ട്.