മകന്റെ ബിസിനസിനെ പറ്റി അറിയില്ലെന്ന് വിജയന്‍ പിള്ള: ‘മകന്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണം’

single-img
26 January 2018


തിരുവനന്തപുരം: മകന്‍ ശ്രീജിത്ത് ദുബായിലെ ബിസിനസുകാരില്‍ നിന്നും കോടികള്‍ വെട്ടിച്ചു മുങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി വിജയന്‍ പിള്ള എം.എല്‍.എ രംഗത്തെത്തി. മകന്റെ ബിസിനസിനെ പറ്റി തനിക്ക് ഒന്നും അറിയില്ല. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ പ്രചരിക്കുന്ന രീതിയിലുള്ള ബിസിനസുകള്‍ തനിക്കില്ലെന്ന് മകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെറ്റുകാരനാണെങ്കില്‍ ശ്രീജിത്ത് ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ എം.എല്‍.എ ആയതിന്റെ പേരില്‍ തേജാവധം ചെയ്യാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. കോടിയേരിയുടെ മകനും വിജയന്‍ പിള്ളയുടെ മകനും എന്നു പറഞ്ഞ് പ്രചരിപ്പിക്കുമ്പോള്‍ എന്തെങ്കിലും ലക്ഷ്യം നേടാം എന്ന് ചിലര്‍ കരുതിയിരിക്കും.

എന്നാല്‍ ഇത്തരത്തില്‍ കേസ് വന്നപ്പോള്‍ ഇടപെടേണ്ടതില്ലെന്ന് മകന്‍ പറഞ്ഞിരുന്നതായും വിജയന്‍ പിള്ള പറഞ്ഞു. എം.എല്‍.എ എന്ന സ്വാധീനമുപയോഗിച്ച് താന്‍ മകനുവേണ്ടി ഒന്നും നേടി കൊടുത്തിട്ടില്ല. ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ടിനെക്കുറിച്ച് തനിക്കറിയില്ല.

രാഹുല്‍ കൃഷ്ണ 17 തവണ തന്നെയും മകനെയും കണ്ടിരുന്നുവെന്നതും തെറ്റാണ്. പണം ആവശ്യപ്പെട്ട് സമീപിച്ചിരുന്നെങ്കിലും മകനുമായി സംസാരിക്കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.