നെടുമ്പാശ്ശേരിയിൽ കൊക്കെയ്നുമായി യുവതി ആറൻസ്റ്റിലായ സംഭവം; നിർണായക വിവരങ്ങളുമായി പോലീസ്
കൊച്ചി: നാടിനെ നടുക്കിയ 25 കോടി രൂപയുടെ കൊക്കെയ്ൻ വേട്ടയിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കൊക്കെയ്നുമായി എത്തിയ ജൊഹന്ന (36) എന്ന ഫിലിപ്പൈൻസ് യുവതി ബ്രസീലിൽ നിന്നാണ് കൊക്കെയ്ൻ എത്തിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ യുവതിക്ക് വേണ്ടി മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെ കൊക്കെയ്ൻ എത്തിക്കാനായിരുന്നു ഇവർക്ക് ലഭിച്ചിരുന്ന നിർദ്ദേശം. ഇതുമായി സംബന്ധിച്ചു കൊച്ചിയിലെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നു.
മുൻപ് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് കൊക്കെയ്നുമായി ഫിലിപ്പൈൻസ് യുവതി വരുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ (എൻസിബി) ജാഗ്രത പാലിച്ചിരുന്നു.
തിങ്കളാഴ്ചയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 25 കോടി രൂപയുടെ മയക്കുമരുന്നുമായി ജൊഹന്ന അറസ്റ്റിലായത്. 4.8 കിലോഗ്രാം കൊക്കൈയ്ൻ ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നു.
അറസ്റ്റിലായ യുവതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രതീക്ഷ.