വീട്ടമ്മ കാമുകനെ നേരിൽ കണ്ടപ്പോൾ അന്തം വിട്ടു: പോലീസ് മകനോടൊപ്പം കാമുകിയെ വിട്ടയച്ചു
ഫോൺ വിളിയിലൂടെ പരിചയപ്പെട്ട അപരിചിതനായ യുവാവുമായുള്ള ബന്ധം പ്രണയമായി മാറുകയായിരുന്നു. വീട്ടമ്മ കാമുകനെ നേരിട്ട് കാണാൻ വീടുവിട്ടിറങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് കണ്ണൂര്‍ ചാലക്കുന്നിലെ മുപ്പത്താറുകാരനായ കാമുകനെത്തേടിയെത്തിയത്.
രണ്ടു മക്കളുടെ അമ്മകൂടിയാണ് നാല്‍പ്പതുകാരി. നടാല്‍ റെയില്‍വേ ഗേറ്റിനടുത്തായിരുന്നു വ്യത്യസ്തമതവിഭാഗത്തില്‍പ്പെട്ട ഇവര്‍ കൂടിക്കാഴ്ചയ്ക്ക്
സ്ഥലം നിശ്ചയിച്ചിരുന്നത്.
എന്നാല്‍, നേരിട്ട് കണ്ടതോടെ കാമുകിയുടെ ഭാവം മാറി. അതുവരെ ഫോണിലൂടെ കേട്ട ‘മധുര ശബ്ദ’ ത്തിന്റെ ഭാവം മാറി. ഇവർ തമ്മിലുള്ള സംഭാഷണം തര്‍ക്കത്തിലും ബഹളത്തിലും കലാശിച്ചു. ഇതോടെ നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പിന്‍സിപ്പല്‍ എസ്.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ എടക്കാട് പോലീസും സ്ഥലത്തെത്തി.
റോഡരികില്‍ നാടകീയരംഗങ്ങളുമുണ്ടായി. യുവാവിനെ നാട്ടിലേക്ക് ക്ഷണിച്ചപ്പോൾ അത് കൂട്ടാക്കിയില്ല. യുവാവിന്റെയും വീട്ടമ്മയുടെയും ബന്ധുക്കളെ പോലീസ് കാര്യങ്ങൾ ധരിപ്പിച്ചു. പോലീസ് സ്റ്റേഷനിലും വൈകാരികരംഗങ്ങള്‍ അരങ്ങേറി. എന്നാൽ യുവാവിനെതിരെ പരാതി കൊടുക്കാൻ യുവതി തയ്യാറായില്ല. പോലീസ് രണ്ടു പേരെയും താക്കീത് ചെയ്തു. തുടർന്ന് പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മകനെത്തി സ്ത്രീയെ നാട്ടിലേക്കു കൊണ്ടുപോയി.