സിക്സുകളുടെ പെരുമഴ: രോഹിത് ശർമയ്ക്ക് അതിവേഗ സെഞ്ചുറി
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് അതിവേഗ സെഞ്ചുറി. 35 പന്തിൽ സെഞ്ചുറി തികച്ച രോഹിത് ട്വന്റി-20യിൽ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റിക്കാർഡിനൊപ്പമെത്തി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുടെ റിക്കാർഡിനൊപ്പമാണ് രോഹിത് ഇടംപിടിച്ചത്.
പെരേര എറിഞ്ഞ 11-ാം ഓവറില്‍ നാല് സിക്സടക്കം 26 റണ്‍സാണ് രോഹിത് അടിച്ചു കൂട്ടിയത്. ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടി റെക്കോഡ് സൃഷ്ടിച്ച രോഹിത് ആ ഫോം ടിട്വന്റിയിലും തുടരുകയായിരുന്നു. 43 പന്തില്‍ 118 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.
10 റൺസ് മാത്രമാണ് ബൗണ്ടറിയിൽനിന്നല്ലാതെ രോഹിത് നേടിയത്. ലങ്കൻ ബൗളർമാരെ തലങ്ങുംവിലങ്ങും പ്രഹരിച്ച ഇന്ത്യൻ നായകൻ 10 സിക്സും 12 ഫോറും പറത്തി. അടിയുടെ തൃശൂർപൂരം നടത്തിയ രോഹിതിനെ ചമീരയാണ് വീഴ്ത്തിയത്. ചമീരയുടെ സ്ലോ ബൗൺസറിനു ബാറ്റുവച്ച് തേർഡ്മാനിലൂടെ ബൗണ്ടറി കണ്ടെത്താനുള്ള രോഹിതിന്റെ ശ്രമം പാളി. ധനൻജയ്ക്കു പിടകികൊടുത്ത് രോഹിത് മടങ്ങി. രോഹിത് ശര്‍മയുടെ ട്വന്റി 20യിലെ രണ്ടാം സെഞ്ചുറിയാണിത്.
35 balls, 100 runs. Stand up and salute THE HITMAN #TeamIndia #INDvSL pic.twitter.com/itPzE8WdoB
— BCCI (@BCCI) December 22, 2017
ട്വന്റി-20യിൽ ഇന്ത്യയുടെ ഉയർന്ന സ്കോറാണ് ഇൻഡോറിൽ പിറന്നത്. നിലവിൽ ട്വന്റി-20യിലെ ഉയർന്ന സ്കോർ ശ്രീലങ്കയ്ക്കെതിരെ ആസ്ട്രേലിയ ഉയർത്തിയ 263 റൺസാണ്. കെനിയയ്ക്കെതിരെ ശ്രീലങ്ക നേടിയ 260 എന്ന സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്കായി. ഇൗ