“സന്ധ്യ അന്വേഷിക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതുമുണ്ടോ;മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ”:ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്
കൊച്ചി ; ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്. ദിലീപിനെതിരെയുള്ള പ്രമുഖരുടെ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കവെയാണ് പിസി ജോര്‍ജ്ജ് മംഗളം ഓണ്ലൈനിന് നല്കിയ അഭിമുഖത്തിൽ നടിക്കെതിരെ അധിക്ഷേവുമായി രംഗത്തെത്തിയത്.
“ദിലീപ് എന്ന് പറയുന്ന ആള് ഒരു സിനിമാ നടന് ആണ്. നല്ല നടന് ആണ്, എല്ലാവര്ക്കും ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനോട് കൂട്ടു നില്ക്കാന് തനിക്ക് സൗകര്യമില്ലെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. പെണ്‍പടകളെല്ലാം കൂടി ഒരാളെ കൊല്ലാന്‍ ചെന്നാല്‍ ആരെങ്കിലും രക്ഷിക്കാന്‍ വേണ്ടേ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. അതുകൊണ്ടാണത്രെ ദിലീപിനെ രക്ഷിക്കാന്‍ പോയത്. ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്നും” ജോര്‍ജ്ജ് പറഞ്ഞു.
”ആറ് മണിക്കൂര്‍ ഗോവയിലൂടെ പള്‍സര്‍ സുനിയോടൊപ്പം കാറില്‍ യാത്ര ചെയ്തു. അവന് കാറോടിക്കുന്നു, ഇവള് ആ കാറില്‍ ഇരിക്കുന്നു. നാല് മണിക്കൂര്‍ വനത്തിലൂടെ യാത്ര ചെയ്തു. സംഭവത്തിന് ശേഷം പിന്നാലെ പത്ര സമ്മേളനം നടത്തിയ സ്ത്രീ അന്ന് ഒരുമിച്ച് യാത്ര ചെയ്തിട്ട് തൊടാത്ത പള്‍സര്‍ സുനി, പിന്നെ തന്നെ ഉപദ്രവിച്ചത് ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണെന്ന് പറയാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്ന്” ജോർജ് പറഞ്ഞു.
“എഡിജിപി ബി സന്ധ്യ ഉണ്ടാക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതും ഉണ്ടോ ജിഷ കേസില്‍ അമീറുള്‍ ഇസ്ലാം ആണ് കൊലപാതി എന്ന് ജനങ്ങളില്‍ പകുതി പേരും വിശ്വസിക്കുന്നില്ല എന്നാണ് ജോര്‍ജ്ജ് പറയുന്നത്. ദിലീപിന്റെ കാര്യവും ഇതുപോലെ കള്ളക്കേസ് ആണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും” ജോര്‍ജ്ജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
https://www.youtube.com/watch?time_continue=20&v=bBdHYcKh2yE