ആഷസിൽ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയ: പത്ത് വിക്കറ്റിന്റെ ജയം
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് പത്ത് വിക്കറ്റിന്റെ ജയം. ഇംഗ്ലണ്ടുയര്‍ത്തിയ നിസാര വിജയലക്ഷ്യമായ 170 റണ്‍സ് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും പുറത്താകാതെ യഥാക്രമം 82 ഉം 87 ഉം റണ്‍സെടുത്താണ് മറികടന്നത്.
സ്കോർ: ഇംഗ്ലണ്ട് 302, 195.ഓസ്ട്രേലിയ 328, 173/0.
ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്താണ് കളിയിലെ താരം. പുറത്താകാതെ 141 റൺസ് അടിച്ച സ്മിത്തിന്റെ മികവിലാണ് ആദ്യ ഇംന്നിംഗ്സിൽ ഓസ്ട്രേലിയ ലീഡ് നേടിയത്.
മത്സരത്തിന്റെ ആദ്യ ദിനം വ്യക്തമായ മേധാവിത്വം നേടിയ ഇംഗ്ലണ്ട് പിന്നീട് തകര്‍ച്ച നേരിടുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 302 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലീഷ് നിരയില്‍ ക്യാപ്റ്റന്‍ ജോയ് റൂട്ടിന് മാത്രമാണ് അര്‍ദ്ധ ശതകം കടക്കാനായത്. സ്റ്റാര്‍ക്, ഹസ്ലെവുഡ്, ലിയോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സിന് ഒതുക്കിയത്.
ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 328 റണ്‍സെടുത്ത് 26 റണ്‍സ് ലീഡ് നേടിയിരുന്നു. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അടുത്തമാസം രണ്ടിന് അഡ്ലൈഡിലാണ്.