ഗോരഖ്പൂരിനു പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം: 24 മണിക്കൂറിനിടെ മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍

single-img
29 October 2017

അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കുട്ടികളുടെ കൂട്ടമരണത്തിന് പിന്നാലെ മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലും കൂട്ടശിശുമരണം. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം.

വെള്ളിയാഴ്ച അര്‍ധരാത്രി അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ
ഒമ്പത് നവജാത ശിശുക്കാളാണ് മരിച്ചത്. അഞ്ചു കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഈ കുട്ടികളുടെ നിലയും ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വലിയ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കുട്ടികളുടെ ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് ഭയന്നാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നരത്തെ ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കളുള്‍പ്പെടെ അറുപതോളം കുട്ടികള്‍ മരിച്ചത് വിവാദമായിരുന്നു.