ഹാദിയ ഇന്നത്തെ അവളുടെ വിശ്വാസമനുസരിച്ച് ജീവിക്കട്ടെയെന്ന് വി.എസ് അച്യുതാനന്ദന്‍: ‘പൂട്ടിയിടേണ്ടത് വര്‍ഗീയ ശക്തികളെ’

single-img
6 October 2017

മാതൃഭൂമി പത്രത്തിലെഴുതിയ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ബലതന്ത്രം എന്ന ലേഖനത്തിലാണ് ഹാദിയ വിഷയത്തില്‍ വി.എസ് അച്യുതാനന്ദന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെ. അവളുടെ നാളത്തെ വിശ്വാസം അവള്‍ നാളെ സ്വീകരിക്കട്ടെ എന്നും വി.എസ് ലേഖനത്തില്‍ പറയുന്നു.

മതത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ കുതിരകേറാന്‍ വരുന്ന വര്‍ഗീയ ശക്തികളെയാണ് പൂട്ടിയിടേണ്ടത്, അല്ലാതെ ഹാദിയയെയല്ലെന്ന് വിഎസ് പറയുന്നു. വ്യക്തിയില്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് ഘര്‍ എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുളള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നുകയറ്റമാണെന്നും വിഎസ് കുറിക്കുന്നു.

എസ്ഡിപിഐയും ആര്‍എസ്എസുമെല്ലാം ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്. മതം അടിസ്ഥാനമാക്കി വിഭജനം നടന്നാലെ രണ്ടുകൂട്ടര്‍ക്കും നിലനില്‍പ്പുളളൂ. അതുകൊണ്ട് ഈ ചര്‍ച്ചയില്‍ അവര്‍ രണ്ടുകൂട്ടരും വിജയികളാണ്. ഈ വിഷസര്‍പ്പങ്ങളെ നമ്മള്‍ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും വിഎസ് പറയുന്നു.