ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടൻ തിലകൻ പറഞ്ഞത് സത്യമാണെന്ന് കുടുംബം;ദുരൂഹതഅന്വേഷിയ്ക്കാൻ ക്രൈം ബ്രാഞ്ച് വരുന്നു?
ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്നും മരണത്തില്‍ വീണ്ടും അന്വേഷണം വേണമെന്നും നടന്റെ കുടുംബം .മുഖ്യമന്ത്രിയെ കണ്ടാണു നടന്റെ കുടുബം ക്രൈം ബ്രാഞ്ച് അന്വേഷണാം ആവശ്യപ്പെട്ടത് . മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശ്രീനാഥ് കൈഞരമ്പ് മുറിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് നടന്റെ കുടുംബം പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണമെന്ന നടന്റെ കുടുംബത്തിന്റെ ആവശ്യത്തോട് വേണ്ട നടപടികള്‍ ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.
2010 മേയ് മാസത്തില്‍ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102-ാം നന്പര് മുറിയില്‍ ഞരന്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനംചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതായിരുന്നു അദ്ദേഹം.