കുല്‍ഭൂഷണെ കാണാന്‍ അനുവദിക്കില്ലെന്ന് 18ആം തവണയും പാക്കിസ്ഥാന്‍; ‘ഒരു സാധാരണ തടവുകാരനല്ലെന്ന്’ ന്യായീകരണം
ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക്ക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം തുടര്‍ച്ചയായ 18ാം തവണയും പാക്കിസ്ഥാന്‍ നിഷേധിച്ചു. കുല്‍ഭൂഷണ്‍ ജാദവ് ഒരു ‘സാധാരണ’ തടവുകാരനല്ലെന്ന യാഥാര്‍ഥ്യം ഇന്ത്യ മറച്ചുവയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.
ജാദവ്, ഹമീദ് നെഹാല്‍ അന്‍സാരി എന്നിവരടക്കം പാക്ക് ജയിലിലുള്ള ഇന്ത്യന്‍ തടവുകാരെ കാണാന്‍ അനുമതി വേണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇവരെ ഉടന്‍ കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യാണ് ജാദവിനെ പാക്കിസ്ഥാനിലേക്ക് അയച്ചതെന്നും, ഒട്ടേറെ പാക്ക് പൗരന്‍മാരുടെ മരണത്തിന് ഇയാള്‍ കാരണമായെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ജാദവിനു നയതന്ത്ര സഹായം എത്തിക്കാനുള്ള നീക്കത്തെ തടയുന്നുവെന്ന് ആരോപണം ഉന്നയിക്കുന്നതിനു പകരം, ഇത്തരം കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനും പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.