ജനനേന്ദ്രിയം മുറിച്ച കേസ്: ‘കാമുകന്‍ അയ്യപ്പദാസ്’ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

single-img
28 June 2017

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് നിന്നും കസ്റ്റഡിയിലെടുത്ത അയ്യപ്പദാസിനെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കൃത്യം നടത്താന്‍ യുവതിക്ക് ആയുധം നല്‍കിയത് അയ്യപ്പദാസാണ്. ഇയാള്‍ ഉള്‍പ്പടെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സംഭവമെന്ന് പൊലീസ് കരുതുന്നു. ഇതിനാലാണ് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തത്. അയ്യപ്പദാസ് നിര്‍ബന്ധിച്ചിട്ടാണ് താന്‍ കൃത്യം ചെയ്തതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളില്‍നിന്നു തനിക്കു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ജൂണ്‍ 20 നു പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.