ചെമ്പനോടയിലെ കർഷകൻ ജോയിയുടെ മരണം:ഒളിവിലായിരുന്ന വില്ലേജ് അസിസ്റ്റന്‍റ് സിലീഷ് തോമസ് കീഴടങ്ങി.

single-img
27 June 2017

കോഴിക്കോട്: ചെന്പനോടയിലെ കർഷകൻ ജോയി ജീവനൊടുക്കിയ കേസിൽ ഒളിവിലായിരുന്ന വില്ലേജ് അസിസ്റ്റന്‍റ് സിലീഷ് തോമസ് കീഴടങ്ങി. തിങ്കളാഴ്ച രാത്രിയിൽ പേരാന്പ്ര സിഐയുടെ മുന്നിലാണ് ഇയാൾ കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പു പ്രകാരം ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റം അടക്കമുള്ളവ സലീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ട് ദിവസംമുമ്പ് പോലീസിന് ലഭിച്ചിരുന്നു. വയനാട്ടില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും നിമിഷങ്ങള്‍ക്കുമുമ്പ് ഇയാള്‍ രക്ഷപെട്ടു. പിടിയിലാകുമെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയതെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യം നേടുന്നതിനുള്ള ശ്രമങ്ങള്‍ ഇയാള്‍ നടത്തിയിരുന്നു.