ഇന്ത്യയിൽ സമ്പൂർണ ഗോവധനിരോധനം;കൃഷിക്കാർക്കു മാത്രമേ ഇനി കന്നുകാലികളെ കൈമാറ്റം ചെയ്യാവൂ.
ന്യൂദല്‍ഹി: കേന്ദ്രപരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു. കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പ് ചെയ്യുന്നതിനും നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. കൃഷിക്കാർക്കു മാത്രമേ ഇനി കന്നുകാലികളെ കൈമാറ്റം ചെയ്യാവൂ. സന്പൂർണ ഗോവധ നിരോധനത്തിന്റെ ഭാഗമായാണിത്. പോത്തിനും എരുമയ്ക്കും നിരോധനമില്ല.
എന്നാല്‍ കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളതിനാല്‍ തന്നെ ഉത്തരവിനെ ചൊല്ലി അവ്യക്തതയുണ്ട്.
സംസ്ഥാനത്തിനു പുറത്തു നിന്ന് കാലികളെ കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അനുമതി വാങ്ങണം. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കന്നുകാലിചന്തകള്‍ നടത്താനും അനുവദിക്കില്ല.
കന്നുകാലിയെ വാങ്ങുന്നയാൾ കൃഷിക്കാരനാണെന്നു തെളിയിക്കണം. കാർഷികാവശ്യത്തിനാണു വാങ്ങുന്നതെന്നും കൊല്ലാനല്ലെന്നും സത്യവാഗ്മൂലം നൽകണം. ആറുമാസത്തിനകം മറിച്ചുവിൽക്കാൻ പാടില്ല. തീരെ പ്രായം കുറഞ്ഞതോ ആരോഗ്യമില്ലാത്തതോ ആയ കാലികളെ വിൽക്കാൻ പാടില്ല. പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവും വിജ്ഞാപനവും ഇറക്കിയത്.