കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും ഇടതുസ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ മനസ്സുവരില്ല;മലപ്പുറത്തേത് സൗഹൃദ മല്‍സരമല്ലെന്ന് ഉമ്മന്‍ചാണ്ടി
കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും എല്‍ഡിഎഫിന് വോട്ടുചെയ്യാന്‍ ഇനി മനസുവരില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് നടക്കുന്നത് സൗഹൃദമത്സരമല്ലെന്നും രാഷ്ട്രീയ മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശേഷിയില്ലാത്ത സർക്കാരാണ് നിലവിലുളളതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് റേഷന്‍ മുടങ്ങുന്നത്.പല കാര്യങ്ങളിലും ഒരു ധാരണയുമില്ലാതെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
മലപ്പുറത്ത് നടക്കുന്നത് രാഷ്ട്രീയവും നിലപാടുകളും പറഞ്ഞുള്ള ശക്തമായ തിരഞ്ഞെടുപ്പു പോരാട്ടമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി ശക്തനായ സ്ഥാനാർഥിയാണ്. എതിർ സ്ഥാനാർഥി ആരായാലും വോട്ടു ചെയ്യുന്നത് ജനങ്ങളായതുകൊണ്ട് മൽസരത്തിൽ സൗഹൃദമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുളള ജനവികാരമാകും തിരഞ്ഞെടുപ്പുഫലം.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുശേഷമുണ്ടായ സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാകും. മലപ്പുറത്ത് ക്യാംപ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.