പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് നല്കിയ ഷൈനി തോമസ് പൾസറിന്‍റെ മനസാക്ഷി സൂക്ഷിപ്പിക്കാരിയെന്ന് പോലീസ്;സുനി മുമ്പും നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങള്‍ ഷൈനിക്കറിയാമായിരുന്നെന്ന് പോലീസ് നിഗമനം

single-img
18 March 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ത്രീയാണ് ഷൈനി തോമസെന്നു പോലീസ്. കടവന്ത്രയിൽ വസ്ത്രവിൽപന സ്ഥാപനം നടത്തിവരികയായിരുന്നു ഷൈനി. ചേർത്തല സ്വദേശിനിയായ ഇവർ വർഷങ്ങളായി ഇവിടെ താമസിച്ചാണ് സ്ഥാപനം നടത്തിവരുന്നത്. ഇവരുടെ സ്ഥാപനത്തിലെ സ്ഥിരം സന്ദർശകനായിരുന്നു പൾസർ സുനി. ഇവരുമായി അടുത്ത ബന്ധമായിരുന്നു സുനിക്കുണ്ടായിരുന്നത്. സുനിയും ഷൈനിയുമായി റിയൽ എസ്റ്റേറ്റ് ബിസിനിസുകളുമുണ്ടായിരുന്നു. പൾസർ സുനിയുടെ എല്ലാ ഇടപാടുകളെക്കുറിച്ചും ഷൈനിക്കറിയാമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സുനി മുന്പും നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങൾ ഷൈനിക്കറിയാമായിരുന്നു. ഇത്തരത്തിൽ കൈക്കലാക്കിയ പണത്തിൽ നിന്ന് ലക്ഷക്കണക്കിനു രൂപ ഷൈനിക്ക് സുനി നൽകിയതായും വിവരങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണു പള്‍സര്‍ സുനിക്കു സിം കാര്‍ഡ്‌ ലഭ്യമാക്കിയ കേസില്‍ ഷൈനി തോമസ്‌ (35), പാലാ ചെത്തിമറ്റം കാനാട്ട്‌ വീട്ടില്‍ സ്‌കറിയയുടെ മകന്‍ മോന്‍സി സ്‌കറിയ (45) എന്നിവർ അറസ്റ്റിലായത്.കണ്ണുവച്ച വസ്തുക്കള്‍ എതിരാളികളെ ഭീഷണിപ്പെടുത്തിയും ക്വട്ടേഷന്‍ നല്കിയും സ്വന്തമാക്കുകയെന്നതായിരുന്നു ഷൈനിയുടെ ഹോബി.ആലപ്പുഴയില്‍ സാദാ വീട്ടമ്മയായി ഒതുങ്ങി കൂടിയിരുന്ന ഷൈനി റിയല്‍ എസ്റ്റേറ്റ് രംഗത്തെ വലിയ മത്സ്യമായി വളര്‍ന്നത് കൊച്ചിയിലെത്തിയപ്പോഴാണ്.കൊച്ചിയില്‍ ഷൈനിക്ക് ഇഷ്ടം തോന്നുന്ന വസ്തുക്കള്‍ മറ്റാരും സ്വന്തമാക്കാതിരിക്കാന്‍ ഗുണ്ടകളെയും ഇവര്‍ കൂടെ കൂട്ടിയിരുന്നു.

കൊച്ചിയിലെ ഒരു വന്‍ സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പിടിയിലായ പാലാ ചെത്തിമറ്റം കാനാട്ട് മോന്‍സി സ്കറിയയെ (46) പരിചയപ്പെടുന്നത്.ഒരു സിനിമ താരത്തിനുവേണ്ടിയുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസിനിടെയാണ് ഷൈനി പള്‍സര്‍ സുനിയെ പരിചയപ്പെടുന്നത്. സ്ത്രീകളെ കൈയിലെടുക്കാന്‍ പ്രത്യേക വിരുതുള്ള സുനി പെട്ടെന്നു തന്നെ ഷൈനിയുടെ വിശ്വസ്തയായി മാറി. വലിയ പല ഡീലുകള്‍ക്കും ഷൈനി കൂടെ കൂട്ടിയിരുന്നത് സുനിയെയായിരുന്നു.