കണ്ണൂരിൽ വീണ്ടും പുലിയിറങ്ങി;പശുക്കളെ കൊന്നത് പുലി ആണെന്ന് വനംവകുപ്പ് സ്ഥിരീകരണം

single-img
18 March 2017

കണ്ണൂർ: കണ്ണൂരിൽ വീണ്ടും പുലിയിറങ്ങിയതായി വനംവകുപ്പിന്‍റെ സ്ഥിരീകരണം. പള്ളിയാംമൂലയിൽ പശുക്കളെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചു. പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കാൻ വനം വകുപ്പ് ശ്രമം തുടങ്ങി.

കാല്‍പ്പാടുകള്‍ വനംവകുപ്പെത്തി പരിശോധിച്ചപ്പോഴാണ് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. പയ്യാമ്പലം പള്ളിമുക്ക് മേഖല ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. എന്നിരിക്കെ വനംവകുപ്പ് കൂടുതല്‍ ജാഗ്രതയിലാണ്. പുലിയെ പിടിക്കാനായി വയനാട്ടില്‍ നിന്ന് കൂട് എത്തിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്.

കഴിഞ്ഞമാസം ആദ്യം കണ്ണൂരില്‍ തായത്തെരു കസാനക്കോട്ടയില്‍ പുലി ഇറങ്ങിയിരുന്നു. മൂന്നു പേരെ ആക്രമിച്ച പുലിയെ മയക്കുവെടിവെച്ചാണ് പിടികൂടിയത്.