സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു: വിനായകന്‍ മികച്ച നടന്‍, മികച്ച ചിത്രം മാന്‍ഹോള്‍, മികച്ച നടി രജിഷ വിജയൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി വിനായകനും മികച്ച നടിയായി രജിഷാ വിജയനും തെരഞ്ഞെടുക്കപ്പെട്ടു.
കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെയാണ് വിനായകന്‍ മികച്ച നടനായത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിനാണ് രജിഷയ്ക്ക് പുരസ്‌കാരം.
മാന്‍ഹോള്‍ മികച്ച ചിത്രമായും ഈ സിനിമ സംവിധാനം ചെയ്ത വിധു വിന്‍സെന്റ് മികച്ച സംവിധായികയായും തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രി എ കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
മറ്റ് പ്രധാന പുരസ്‌ക്കാരങ്ങള്‍
ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം മഹേഷിന്റെ പ്രതികാരം
മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത
കഥാകൃത്ത്: സലിം കുമാര്‍ (കറുത്ത ജൂതന്‍)
മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍ (കമ്മട്ടിപ്പാടം)
മികച്ച സ്വഭാവ നടി: കാഞ്ചന (ഓലപ്പീപ്പി) . മികച്ച സിനിമ ഗ്രന്ഥം ‘സിനിമ മുതല്‍ സിനിമ വരെ’
തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
നവാഗത സംവിധായകന്‍: ഷാനവാസ് വാവക്കുട്ടി (കിസ്മത്ത്)
മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി
ഗാനരചന : ഒഎന്‍വി കുറുപ്പ്. (കാംബോജി, നടവാതില്‍ തുറന്നില്ല..)
മികച്ച സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍. ചിത്രം കാംബോജി
പിന്നണി ഗായകന്‍: സൂരജ് സന്തോഷ് (ഗപ്പി)
പിന്നണി ഗായിക: ചിത്ര (കാംബോജി, നടവാതില്‍ തുറന്നില്ല..)
നൃത്ത സംവിധാനം: വിനീത് (കാംബോജി)
മികച്ച മേക്കപ്പ് മാന്‍: എന്‍.ജി.റോഷന്‍
ബാലതാരം (ആണ്‍): ചേതന്‍ ജയലാല്‍ (ഗപ്പി)
മികച്ച ബാലതാരം പെണ്‍ അബനി ആനന്ദ്
മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ
മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍
പശ്ചാത്തല സംഗീതം വിഷ്ണു വിജയ് (ഗപ്പി)
മികച്ച ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍ (കാടുപൂക്കുന്ന നേരം)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് വിജയ് മോഹന്‍ മേനോന്‍, എം.തങ്കമണി
പ്രത്യേക ജൂറി പരാമര്‍ശം
സന്തോഷ് കുമാര്‍ (സംവിധാനം: ആറടി)
പ്രത്യേക പരാമര്‍ശം (അഭിനയം) കെ.കലാധരന്‍ (ഒറ്റയാള്‍ പാത)
68 സിനിമകളാണ് പുരസ്‌കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.