ബ്രണ്ണന്‍ കോളജില്‍ പിണറായി പഠിച്ചത് കളളു ചെത്താനെന്നു സംഘപരിവാര്‍ പേജിലെ പോസ്റ്റര്‍: ജാതിയധിക്ഷേപത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

single-img
27 February 2017

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന സംഘപരിവാര്‍ നിയന്ത്രിത ഫേയ്സ്ബുക്ക് പേജിലെ ട്രോള്‍ പോസ്റ്റര്‍ വിവാദമാകുന്നു. ‘സംഘപരിവാര്‍ ഇളംഗമംഗലം’ എന്ന പേരിലുളള ഫേയ്സ്ബുക്ക് പേജിലാണു പിണറായി വിജയനെ ‘ചെത്തുകാരന്‍’എന്നു വിളിക്കുന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

പിണറായി വിജയന്‍ മംഗലാപുരത്തു നടത്തിയ പ്രസംഗത്തിലെ വാചകത്തിനു മറുപടിയായാണ് പ്രസ്തുത പേജിലെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. മംഗലാപുരത്ത് പിണറായിയെ തടയുമെന്നു പ്രഖ്യാപിച്ച ആര്‍ എസ് എസ് നേതാക്കളോടായി, താന്‍ “തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോള്‍ ആര്‍ എസ് എസുകാരുടെ ഊരിപ്പിടിച്ച കത്തികള്‍ക്കു നടുവിലൂടെ നിര്‍ഭയം നടന്നുപോയിട്ടുണ്ടെന്നും,അന്നൊന്നും ചെയ്യാത്തവരാണു ഇന്നു ഭീഷണിപ്പെടുത്തുന്നതെന്നും” അദ്ദേഹം പറഞ്ഞിരുന്നു. അതിനു മറുപടിയായാണ്  ‘കളളു ഷാപ്പ് എന്നാകും ഉദ്ദേശിച്ചത്’എന്ന ക്യാപ്ഷനില്‍ പിണറായിയുടെ ചിത്രത്തിനു താഴെ ‘ബ്രണ്ണന്‍ കോളേജില്‍ കളളു ചെത്താന്‍ പഠിപ്പിക്കുന്ന കോഴ്സ് ഉണ്ടായിരുന്നോ?’എന്നു എഴുതിയ പോസ്റ്റര്‍ പ്രസ്തുത പേജില്‍ പ്രത്യക്ഷപ്പെട്ടത്.

 

ഇതൊക്കെയാണ് സംഘപരിവാർ. അതൊരു ബ്രാഹ്മണ-പുരുഷ സുപ്രീമസി സംഘടനയാണ്. ജാതിയാണ് അതിന്റെ അടിസ്ഥാനം. പുരുഷനാണ് അതിന്…

Posted by Anupama Mohan on Monday, February 27, 2017

പിണറായി വിജയനെ ചെത്തു തൊഴിലുമായി ബന്ധിപ്പിക്കാനുളള കാരണം അദ്ദേഹം ഈഴവജാതിയില്‍ ജനിച്ചയാളാണു എന്നതാണെന്ന് ഈ പോസ്റ്ററിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. ജനിച്ചയാളാണു എന്നതാണെന്ന് ഈ പോസ്റ്ററിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. പിണറായി വിജയന്‍ ബ്രണ്ണന്‍ കോളജില്‍ പഠിച്ചിരുന്ന കാലത്തിനു മുന്നേ കുറച്ചുകാലം നെയ്ത്തുതൊഴിലാളിയായിരുന്നു എന്നു അദ്ദേഹത്തിന്റെ വിക്കിപ്പീഡിയ പേജ് പറയുന്നു.   എന്നാല്‍ അദ്ദേഹം ചെയ്യാത്ത ജോലിയായ ചെത്തുതൊഴിലിനെ അദ്ദേഹം ഈഴവനായി എന്നതുകൊണ്ടു മാത്രം അദ്ദേഹവുമായി ബന്ധിപ്പിക്കുന്നതിലൂടെ തങ്ങളുടെ പിന്നോക്കവിരുദ്ധവും ജാതീയവുമായ നിലപാടുകള്‍ സംഘപരിവാര്‍ പരസ്യമായി വിളിച്ചുപറയുകയാണെന്നും വിമര്‍ശകര്‍ പറയുന്നു.

“ഇതൊക്കെയാണ് സംഘപരിവാര്‍. അതൊരു ബ്രാഹ്മണ-പുരുഷ സുപ്രീമസി സംഘടനയാണ്. ജാതിയാണ് അതിന്റെ അടിസ്ഥാനം. പുരുഷനാണ് അതിന് മനുഷ്യന്‍.

പെണ്ണിനെ ഒറ്റ അവയവമാക്കി ചുരുക്കുന്ന സംഘി, മനുഷ്യകുലത്തിനെയാകെ ജനനംഎന്ന ആകസ്മികതയില്‍ തൂക്കിയളക്കുന്നു. അതിനുള്ള പരിണാമമേ ആ കാവിക്കൂട്ടത്തിന്ഉണ്ടായിട്ടുള്ളു.

 

ഹിന്ദു ഐക്യത്തിനായി അശ്രാന്തം പണിയെടുക്കുന്ന വെള്ളാപ്പള്ളി അടക്കമുള്ള സമസ്തകേരള. ചോവന്മാർക്കുമായി സമർപ്പിക്കുന്നു…..

Posted by Sudheesh Sudhakaran on Monday, February 27, 2017

റെഡി ടു വെയ്റ്റ് കൂട്ടര്‍ക്ക് ഇതിലൊന്നുമൊരുഅഭിപ്രായം ഉണ്ടായേക്കില്ല. ബിഡിജെഎസിന്റെ മാര്‍ഗദീപവും ശ്രീനാരായണ ധര്‍മപരിപാലനയോഗം ജനറല്‍ സെക്രട്ടറിയും സംഘപരിവാറിനെ സ്നേഹിച്ച്മതിയാവാതെയിരിക്കുന്നയാളുമായ ശ്രീ. വെള്ളാപ്പള്ളി നടേശനോ ?

കേരള മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ സ. പിണറായി വിജയനെ ചെത്തുകാരന്‍എന്നാണ് വിളിച്ചിരിക്കുന്നത്. പൂജനീയ വെള്ളാപ്പള്ളി ജീ, താങ്കള്‍തിരിഞ്ഞുനില്‍ക്കുമ്പോള്‍ മറ്റ് പൂജനീയ നായര്‍ജീമാര്‍ താങ്കളെ *ട്ടി എന്ന്വിളിക്കുന്നില്ല എന്നുറപ്പാണോ ?”, മാധ്യമപ്രവര്‍ത്തകയായ അനുപമ മോഹന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മേല്‍പ്പറഞ്ഞ പോസ്റ്ററും കാര്‍ഗില്‍ രക്തസാക്ഷിയുഎ മകളായ ഗുര്‍മേഹറിനെതിരേ എബിവിപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബലാല്‍സംഗഭീഷണിയുടെ വാര്‍ത്തയും ഷെയര്‍ ചെയ്തുകൊണ്ടാണു അനുപമ ഇങ്ങനെ എഴുതിയത്.

വിശാല ഹിന്ദു ഐക്യത്തിനായി പിന്നോക്ക സമുദായനേതാക്കളെ കൂടെനിര്‍ത്താന്‍ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പോസ്റ്റര്‍ കൂടുതല്‍ വിവാദങ്ങള്‍ക്കു വഴിതെളിച്ചേക്കും