സൗമ്യ വധക്കേസ്: കേരളത്തിന്റെ പുനഃപരിശോധന ഹർജി തള്ളി;കട്ജുവിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

single-img
11 November 2016

saumya
സൗമ്യ വധക്കേസിൽ സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സർക്കാർ കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയിൽ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

അതിനിടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. ജസ്റ്റീസ് കട്ജുവിനെ, പുറത്തേക്കു വിളിച്ചുകൊണ്ടുപോകാനും കേസ് പരിഗണിച്ച ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് നിർദേശിച്ചു. ഇത് സംബന്ധിച്ച് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റീസ് കട്ജുവും തമ്മിൽ കോടതിമുറിയിൽ തർക്കമുണ്ടായി.എന്നാല്‍ തന്നെ ഭയപ്പെടുത്താന്‍ നോക്കണ്ടെന്ന് കോടതിയോട് പറഞ്ഞ കട്ജു വിധി അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരമാണ് സൗമ്യ വധക്കേസില്‍ മുന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു ഇന്ന് ഹാജരായത്. സൗമ്യ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ സുപ്രീംകോടതി നടപടിയില്‍ പിഴവുണ്ടെന്ന് ജസ്റ്റിസ് കട്ജു പ്രതികരിച്ചിരുന്നു. കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുനഃപരിശോധനാ ഹര്‍ജിയായി സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി അദ്ദേഹത്തിന് നോട്ടീസയച്ചത്.

സുപ്രീം കോടതി വിധിക്കെതിരേ ഫേസ്ബുക്കിൽ കുറിപ്പെഴുതിയ ജസ്റ്റീസ് കട്ജുവിനെതിരേ കോടതിയലക്ഷ്യത്തിനു നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചു. കേസെടുക്കാതിരിക്കാൻ കാരണമെന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാനും കോടതി കട്ജുവിനോടു പറഞ്ഞു.