സിനിമ ചിത്രീകരണത്തിനിടെ അപകടം; രണ്ടാമത്തെ നടന്റെ മൃതദേഹവും ലഭിച്ചു; മൃതദേഹം ലഭിച്ചത് അറുപത് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍

single-img
10 November 2016

 

anil_kumar-raghav_uday__760x400
ബംഗളൂരു: ബംഗളൂരുവില്‍ സിനിമ ചിത്രീകരണത്തിനിടെ വിമാനത്തില്‍ നിന്നും വീണ് തടാകത്തില്‍ മുങ്ങിപ്പോയ രണ്ടാമത്തെ നടന്റെ മൃതദേഹവും കണ്ടെത്തി. കന്നട താരം അനിലിന്റെ മൃതദേഹമാണ് അപകടം നടന്ന് അറുപത് മണിക്കൂറിലേറെ പിന്നിട്ടപ്പോള്‍ ഇന്ന് രാവിലെ ലഭിച്ചത്.

ഇന്നലെ വൈകിട്ട് അനിലിനൊപ്പം മുങ്ങിപ്പോയ ഉദയയുടെ മൃതദേഹം ലഭിച്ചിരുന്നു. തിങ്കളാഴ്ചയാണ് കന്നട ചിത്രം മസ്തിഗുഡിയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററില്‍ നിന്നും ചാടിയ ചിത്രത്തിലെ വില്ലന്മാരായ ഉദയും അനിലും മുങ്ങിപ്പോയത്. മതിയായ സുരക്ഷയില്ലാതെ അപകടകരമായ ഇത്തരം രംഗങ്ങള്‍ ചിത്രീകരിച്ചതിന് മസ്തിഗുഡിയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സുനില്‍ ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്തു.

ചിത്രത്തിന്റെ സംവിധായകന്‍ നാഗശേഖര്‍, സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ്മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ രവി വര്‍മ്മക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി.