കര്‍ണാടകയിലെ മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹക്ഷണക്കത്ത് എല്‍സിഡി ഡിസ്പ്ലേ

single-img
19 October 2016

karnataka-minister-wedding-card_650x400_41476852891
ബംഗലൂരു: വിവാഹ ക്ഷണക്കത്തിലും വിസ്മയം സൃഷ്ടിക്കുകയാണ് കര്‍ണാടകയിലെ മുന്‍മന്ത്രി. കര്‍ണാടകയിലെ മുന്‍മന്ത്രിയും ഖനി മുതലാളിയുമായ ഗലി ജനാര്‍ദ്ദന റെഡ്ഡിയാണ് മകളുടെ വിവാഹത്തിന് എല്‍സിഡി ഡിസ്‌പ്ലേ ക്ഷണക്കത്തുമായി വാര്‍ത്തയില്‍ നിറയുന്നത്.

നവംബറിലാണ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹം. വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റ് പ്രമുഖര്‍ക്കും അയച്ച ക്ഷണക്കത്താണ് ഇപ്പോള്‍ വാര്‍ത്തയിലെ താരമായിരിക്കുന്നത്. ഒരു പെട്ടിയുടെ രൂപത്തിലാണ് ക്ഷണക്കത്ത്. പെട്ടി തുറക്കുമ്പോള്‍ എല്‍സിഡി ഡിസ്‌പ്ലേയില്‍ ജനാര്‍ദ്ദന്‍ റെഡ്ഡിയും ഭാര്യയും മക്കളും പാടി അഭിനയിക്കുന്ന ഗാനമാണ് തെളിയുന്നത്. 2011 ലെ ബിഎസ് യെദിയൂരപ്പ മന്ത്രിസഭയില്‍ അംഗമായിരുന്ന ജനാര്‍ദ്ദന്‍ റെഡ്ഡി അനധികൃത ഖനനത്തിന് അറസ്റ്റിലായി മൂന്നു വര്‍ഷത്തോളം ജയിലിലായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം ജയില്‍മോചിതനായത്. കോടികള്‍ ചെലവഴിച്ച് നടത്തുന്ന കണ്ണഞ്ചിക്കുന്ന നിരവധി വിവാഹമാമാങ്കങ്ങള്‍ നാം മാധ്യമങ്ങളിലൂടെ വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിവാഹക്ഷണത്തിലെ ആര്‍ഭാടം അപൂര്‍വ്വമാണ്.