ജിഷയെ കൊന്നത് അനാറുള്ളെന്ന് അമീര്‍ ഉല്‍ ഇസ്ലാം കോടതിയില്‍
കൊച്ചി: ജിഷ കൊലക്കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലനു പ്രതി അമീറുല്‍ ഇസ്ലാം. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയതില്‍ താന്‍ നിരപരാധി ആണെന്നും കൊല നടത്തിയത് തന്‍റെ സുഹൃത്ത് അനാറുള്‍ ഇസ്ലാം ആണെന്നും അമീര്‍ കോടതിയില്‍ പറഞ്ഞു.
ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അമീർ കോടതിയിൽ കുറ്റം നിഷേധിച്ചത്. എന്നാൽ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നതെന്നു വ്യക്തമാക്കിയ കോടതി ഇത് രേഖപ്പെടുത്തിയില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അമീറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്കു മാറ്റി.
ജിഷാവധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിന് അനറുൽ ഇസ്‌ലാം എന്ന സുഹൃത്ത് ഇല്ലെന്ന കുറ്റപത്രത്തിലെ വെളിപ്പെടുത്തല്‍ ദുരൂഹത നിറഞ്ഞതായിരുന്നു. അനാറിനെ പിടികൂടാന്‍ കേരള പോലീസ് ആസാമിലേക്ക് പോയിരുന്നു എന്നാല്‍ പോലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് അനാര്‍ രക്ഷപെട്ടു. ഇയാളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അമീര്‍ പിടിയിലാകും വരെ അനാറിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം
അമീര്‍ ഉള്‍ ഇസ്ലാം തനിച്ചാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് അമീര്‍ നടത്തുന്നതെന്നാണ് പോലീസ് നിഗമനം.