ലൈംഗിക പീഡന കേസുകളിൽ കുരുങ്ങി ആം ആദ്മി;ആം ആദ്മി എം.എൽ.എക്കെതിരെ ലൈംഗിക ആരോപണവുമായി സഹോദരഭാര്യ
ഒരു ആം ആദ്മി പാർട്ടി നേതാവ് കൂടി വിവാദകുരുക്കിൽ. ഡൽഹി എം.എൽ.എ അമാനുള്ള ഖാനെതിരെ സഹോദരഭാര്യയാണ് പരാതിയുമായി ശനിയാഴ്ച രംഗത്തെത്തിയത്. ജാമിയ നഗർ പൊലീസ് സ്റ്റേഷനിലെത്തിയ 32കാരിയുടെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
അമാനുള്ള ഖാൻ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു എന്നാണ് സോഹദരഭാര്യ പരാതിയിൽ പറയുന്നത്. അമാനുള്ള ഖാന്‍റെ സഹോദരനും സഹോദരിമാരും സ്ത്രീധനത്തിന് വേണ്ടി തന്നെ പീഡിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്.
വഖഫ് ബോര്‍ഡ് ചെയര്‍മാനായ അമാനത്തുള്ളയ്‌ക്കെതിരെ വഖഫ് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ടും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ലൈംഗികപീഡനപരാതിയും ഉയര്‍ന്നിരിക്കുന്നത്.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ ക്രൂശിക്കുകയാണെന്ന് അമാനത്തുള്ള ഖാന്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമേറ്റശേഷം ബോര്‍ഡിലെ നിരവധി അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവന്നു. ഇതിന്റെ പ്രതികാരമാണ് തന്നെ ക്രൂശിക്കുന്നതിന് പിന്നിലെന്നും ഖാന്‍ ആരോപിച്ചു.
ആം ആദ്മി മന്ത്രിയായിരുന്ന സന്ദീപകുമാറിനെതിരെയുള്ള സിഡി വിവാദം കെട്ടടങ്ങുന്നതിനിടെയാണ് മറ്റൊരു നേതാവ് ലൈംഗികാരോപണം നേരിടുന്നത്.