ആം ആദ്മി പാർട്ടിയെ വീണ്ടും ഞെട്ടിച്ച് ലൈംഗികാരോപണം;ആം ആദ്മി നേതാവ് വീട്ടുജോലിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ തെളിവുകള്‍ പുറത്ത്
ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് ഘടകത്തിലെ നേതാവിനെതിരെയും ലൈംഗിക ആരോപണം. പാര്‍ട്ടി നേതാവ് വീട്ടുജോലിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ തെളിവുകള്‍ അടങ്ങിയ ഓഡിയോ ടേപ്പ് പുറത്ത്. എഎപിക്കാർ തന്നെയാണു പുറത്ത് വിട്ടത്.രവീന്ദര്‍ സിംഗ് ധില്ലന്‍ എന്നയാളുടെ നേതൃത്വത്തില്‍ സംഗ്രൂര്‍ ജില്ലയിലെ സുനം നഗരത്തിലെ യുവജനവിഭാഗമാണ് ക്‌ളിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നടപടിയെടുന്നതിന് പകരം പാര്‍ട്ടി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപിച്ചിരിക്കുന്നത്. പ്രശ്‌നം പണം കൊടുത്തു കുഴിച്ചുമൂടുകയായിരുന്നെന്നും അതുകൊണ്ടാണ് പാര്‍ട്ടി നേതാവിനെതിരേ പ്രാഥമിക പരാതി ഇല്ലാതെ വന്നതെന്നും പറഞ്ഞു.
എഎപി നേതാവിനെതിരെ രേഖാമൂലം പരാതി നല്‍കരുതെന്നും പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കരുതെന്നും എഎപിയുടെ മറ്റൊരു വോളണ്ടിയര്‍ സ്ത്രീയോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് ദില്ലന്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയിരുന്നു. എഎപി നേതാവുമായി ബന്ധപ്പെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചില്ല.
അശ്ലീല വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ഡല്‍ഹി എഎപി എംഎല്‍എ സന്ദീപ്കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് പഞ്ചാബിലെ എഎപി നേതാവിന്റെ ഓഡിയോ ക്ലിപ്പ് വിവാദമായിരിക്കുന്നത്.