ബാര്‍കോഴക്കേസിൽ മൊഴി മാറ്റാന്‍ ബാറുടമകള്‍ പണം വാങ്ങിയെന്ന് വി.എം രാധാകൃഷ്ണന്;ലീഗല്‍ ഫണ്ടെന്ന പേരില്‍ പിരിച്ച പണം കോഴയായി നല്‍കിയെന്നും വെളിപ്പെടുത്തല്‍
ബാര്‍ കോഴക്കേസില്‍ വെളിപ്പെടുത്തലുമായി ബാര്‍ ഉടമ വി.എം രാധാകൃഷ്ണന്. മൊഴി മാറ്റാന്‍ ബാറുടമകളില്‍ ചിലര്‍ പണം വാങ്ങിയതായും ലീഗല്‍ ഫണ്ടെന്ന പേരില്‍ പിരിച്ച പണം കോഴയായി നല്‍കിയെന്നും വി.എം രാധാകൃഷ്ണന് വെളിപ്പെടുത്തി. ബാര്‍ ഹോട്ടല്‍ അസോസിയേഷന് എതിരെ ഉള്ള തെളിവുകള്‍ വി.എം രാധാകൃഷ്ണന് കോട്ടയം ജില്ലാ രജിസ്ട്രാര്‍ക്ക് കൈമാറി.
ഓരോ ബാറുടമകളുടെയും കൈയില്‍ നിന്നും രണ്ടരലക്ഷം രൂപ വീതമാണ് ഇതിനായി പിരിച്ചെടുത്തത്. ഈ തുകയാണ് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്ക് കോഴ കൊടുക്കാന്‍ ഉപയോഗിച്ചത്. പിരിച്ച പണം ദുരുപയോഗിച്ചത് കൂടാതെ അസോസിയേഷനിലെ വ്യക്തികള്‍ ആനുകൂല്യങ്ങളും കൈപ്പറ്റി.
ബാര്‍ അസോസിയേഷന് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കൃത്യമായി സമര്‍പ്പിച്ചിട്ടില്ലെന്നും വി.എം രാധാകൃഷ്ണന് മൊഴി നല്കി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാറുടമകള്‍ മൊഴിമാറ്റിപ്പറയാന്‍ പണം വാങ്ങിയെന്നും ആരോപിച്ച രാധാകൃഷ്ണന് ഇതിന്റെ തെളിവുകളും രജിസ്ട്രാര്‍ മുന്‍പാകെ സമര്‍പ്പിച്ചു.