മോദിയുടെ ഭരണത്തെച്ചൊല്ലി വാക്ക് തർക്കം;വിവാഹത്തിനു തൊട്ടുമുമ്പ് വധൂവരന്മാര്‍ വിവാഹം വേണ്ടെന്ന് വെച്ചു

single-img
8 July 2016

pre-wedding-ritual

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെച്ചൊല്ലിയുള്ള തർക്കം ഒരു വിവാഹം നടക്കാതിരിയ്ക്കാൻ കാരണമായി.കാൺപൂരിലാണു സംഭവം നടന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളെക്കുറിച്ചാണു തർക്കം നടന്നത്.രാജ്യത്തിന്റെ സാമ്പത്തികരംഗം തകർന്നതിനു പിന്നിൽ മോദിയുടെ കഴിവില്ലായ്മയാണെന്ന് വധു ശക്തമായി വാദിച്ചു.ഇത് മോദി അനുകൂലിയായ വരനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

ബിസിനസുകാരനാണ് വരന്‍. വധു സര്‍ക്കാര്‍ ഉദ്യോഗസ്ഥയും. വിവാഹ ആഘോഷങ്ങളുടെ ചിലവുകള്‍ എങ്ങനെ വിഭജിക്കാം എന്നതുസംബന്ധിച്ച തീരുമാനമെടുക്കാനായി ഒരു ക്ഷേത്രത്തില്‍ യോഗം ചേര്‍ന്നതായിരുന്നു ഇവര്‍.അതിനിടെയാണു ഇരുവർക്കുമിടയിൽ മോദി വിഷയം ചർച്ചയ്ക്ക് വന്നത്

തുടര്‍ന്ന് ഏറെ നേരത്തെ വാഗ്വാദങ്ങള്‍ക്കുശേഷം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് ഇരുവരും ബന്ധുക്കളെ അറിയിക്കുകയായിരുന്നു