ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്റെ മകനു വധു 11 കാരി
ജാര്‍ഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ 11 വയസുകാരിയെ വിവാഹം കഴിച്ചു. ബിജെപി നേതാവ് താല മറാണ്ടിയുടെ മകന്‍ മുന്ന മറാണ്ടിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് വിവാദത്തില്‍ ആയിരിക്കുന്നത്. ജാർഘണ്ഡിലെ ഗോഡ്ഡാ ജാതിയിൽപെട്ട പെൺകുട്ടിയെ ജൂൺ 27നാണ് ഇയാൾ വിവാഹം െചയ്തത്. വിവാഹേത്താടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ സൽക്കാര ചടങ്ങിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രഘുബർ ദാർ പെങ്കടുക്കാനിരുന്നതാണെന്നും സംഭവം വിവാദമായതിനെ തുടർന്ന് അവസാന മിനുട്ടിൽ സന്ദർശനം റദ്ദാക്കുകയുമായിരുന്നു. അതേസമയം തലാ മറേണ്ടി ഇതേപ്പറ്റി പ്രതികരിക്കാൻ തയ്യാറായില്ല.
പ്രധാനമന്ത്രി ബേട്ടി ബച്ചാവോ, ബേട്ടീ പഠാവോ എന്ന് ഒരു ഭാഗത്ത് പറയുമ്പോൾ പ്രധാനമന്ത്രിയുടെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്റെ മകൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ശോഭ ഓജ കുറ്റപ്പെടുത്തി. ബി.ജെ.പി നേതാക്കൾ പെൺകുട്ടികളെ എങ്ങനെയാണ് കാണുന്നതെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിതെന്ന് ശോഭ ഓജ അഭിപ്രായപ്പെട്ടു. സംഭവത്തിൽ അന്വേഷണം വേണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ശോഭ ഓജ പറഞ്ഞു.