മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അഴിഞ്ഞാടി വിദ്യാർഥിനി;സ്റ്റേഷനിലെ കമ്പ്യൂട്ടറുകൾ തകർത്ത യുവതി പോലീസുകാരേയും വെറുതേ വിട്ടില്ല
മുംബൈ: മദ്യലഹരിയില്‍ വാഹനമോടിച്ചതിന് പിടികൂടിയ വിദ്യാര്‍ത്ഥിനി പോലീസ് സ്‌റ്റേഷനില്‍ അഴിഞ്ഞാടി. പോലീസുകാരെ മർദ്ദിച്ച വിദ്യാര്‍ത്ഥിനി സ്‌റ്റേഷനിലെ കമ്പ്യൂട്ടറുകളും തകര്‍ത്തു. മുംബൈയിലെ വറോളി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ആര്‍കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയായ ഗൗരി ഭിഡെ(21)യും സുഹൃത്തുക്കളുമാണ് സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഈ മാസം 16ന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് പുറംലോകമറിഞ്ഞത്.
മദ്യ ലഹരിയില്‍ ഇവര്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് കാറിലുണ്ടായിരുന്നവരെ പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചു. ചോദ്യം ചെയ്യൽ ആരംഭിച്ചതോടെയാണു സംഭവം വഷളായത്.ഒപ്പമുണ്ടായിരുന്ന സുഹുത്തുക്കളായ ചിരാഗ് ബോത്ര, കപില്‍ റാത്തോഡ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും ഗൗരിയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി. ഈ സമയവും ഗൗരി പോലീസുകാരുടെ കോളറിന് കുത്തിപ്പിടിച്ച് അടിക്കാനും ചീത്തവിളിക്കാനും സ്‌റ്റേഷനിലെ സാധനങ്ങള്‍ നശിപ്പിക്കാനും ശ്രമിച്ചു.
പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങൾ ഒരു പോലീസുകാരന്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു.ഇതാണു ഇപ്പോൾ പുറത്ത് വന്നത്
https://www.youtube.com/watch?v=RF_0phgzQho