മിസൈല്‍ ഗ്രൂപ്പില്‍ ഇന്ത്യ അംഗമായി
മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാന (മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെഷിം -എംടിസിആര്‍) ത്തില്‍ ഇന്ത്യ അംഗമായി. ഫ്രാന്‍സിലെ നിയുക്ത അംബാസഡര്‍ അലക്സാന്ദ്രെ സീഗ്ളെര്‍, നെതര്‍ലന്‍ഡ് അംബാസഡര്‍, ലക്സംബര്‍ഗ് അംബാസഡര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അംഗത്വം സംബന്ധിച്ച ധാരണാപത്രത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഒപ്പുവച്ചു. എംടിസിആറില്‍ അംഗമാവുന്ന 35-ാമത്തെ അംഗരാജ്യമാണ് ഇന്ത്യ.
മിസൈൽ ഗ്രൂപ്പിൽ അംഗമായതോടെ ഇന്ത്യയ്‌ക്ക് ഉന്നത നിലവാരമുള്ള മിസൈൽ സാങ്കേതിക വിദ്യകൾ ലഭിക്കാനും കയറ്റുമതി ചെയ്യാനും കഴിയും. റഷ്യൻസഹായത്തോടെ ഇന്ത്യ നിർമ്മിക്കുന്ന ബ്രഹ്മോസ് മിസൈൽ കയറ്റുമതി ചെയ്യാനും കഴിയും.
എംടിസിആര്‍ അംഗത്വം അമേരിക്കയുടെ മിസൈല്‍ വാഹിയായ പ്രിഡേറ്റര്‍ എന്ന ഡ്രോണ്‍ (ആളില്ലാ വിമാനം) വാങ്ങാന്‍ ഇന്ത്യക്ക് അവസരം നല്‍കും. നിരീക്ഷണത്തിനുപയോഗിക്കുന്ന ഈ ഡ്രോണില്‍ കാമറകള്‍ക്കും സെന്‍സറുകള്‍ക്കും പുറമേ മിസൈലുകളും ഉണ്ടാകും.
നേരത്തേ നമ്മള്‍ എംടിസിആറില്‍ ചേര്‍ന്നിരുന്നെങ്കില്‍ 300 കിലോമീറ്റര്‍ വരെ പോകുന്ന മിസൈലുകളേ നിര്‍മിക്കാനാവുമായിരുന്നുള്ളൂ. വൈകിച്ചേര്‍ന്നതുകൊണ്ട് ഇന്ത്യക്ക് ഈ രംഗത്ത് കൂടുതല്‍ മുന്നേറാനാ യി. ഇപ്പോള്‍ 5000 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ (അഗ്നി 5) ഇന്ത്യക്കുണ്ട്. 10,000 കിലോമീറ്റര്‍ പരിധി ഉള്ള അഗ്നി 6 നിര്‍മാണഘട്ടത്തിലാണ്. കഴിഞ്ഞവര്‍ഷം എംടിസിആറിലെ ഇന്ത്യന്‍ അംഗത്വത്തിന് എതിരുനിന്ന ഇറ്റലി ഇത്തവണ അനുകൂലിച്ചതോടെ ഇന്ത്യയുടെ അംഗത്വത്തിനു വഴിയൊരുങ്ങിയത്.