ഗുജറാത്തിൽ നഴ്സിംഗ് വിദ്യാര്‍ഥിനിയെ സര്‍വകലാശാലയില്‍ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തിയ കേസ്;ബിജെപി നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി
നഴ്സിംഗ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഗുജറാത്തിലെ വഡോദരയില്‍നിന്നുള്ള ജയേഷ് പട്ടേലിനെയാണു പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്കു പുറത്താക്കിയത്. വഡോദരയിലെ പാരുള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെയാണു ജയേഷ് മാനഭംഗപ്പെടുത്തിയത്.
ഹോസ്റ്റല്‍ റെക്ടര്‍ ഭാവന പട്ടേല്‍ വഴി പെണ്‍കുട്ടിയെ സര്‍വകലാശാലയില്‍ വിളിച്ചു വരുത്തിയാണു മാനഭംഗത്തിനിരയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. പരീക്ഷയില്‍ മികച്ച വിജയവും നൂറു ശതമാനം ഹാജരും നല്‍കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച ജയേഷ്, കുട്ടി ചെറുത്തു നിന്നതോടെ മാനഭംഗപ്പെടുത്തുകയായിരുന്നു.
പരാതിയെ തുടര്‍ന്നു പോലീസ് കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കി. വൈദ്യ പരിശോധനയില്‍ കുട്ടി മാനഭംഗത്തിനിരയായെന്നു സ്ഥിരീകരിച്ചതായി പോലീസ് സൂപ്രണ്ട് സൌരഭ് ടോലുബിയ പറഞ്ഞു. സംഭവം വിവാദമായതോടെ ജയേഷ് ഒളിവില്‍ പോയിരിക്കുകയാണ്.