പാത്രിയാര്‍ക്കീസ് ബാവയ്ക്കുനേരെ സിറിയയില്‍ ചാവേറാക്രമണം:ബാവ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

single-img
20 June 2016

image (6)ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവയെ ലക്ഷമാക്കി സിറിയയില്‍ ചാവേര്‍ ആക്രമണം. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം നടന്ന ആക്രമണത്തില്‍ നിന്ന് ബാവ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചാവേറായി വന്ന ഭീകരനും സുരക്ഷാചുമതലയുള്ള സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു .കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.

 

വടക്കുകിഴക്കന്‍ സിറിയയിലെ ബാവയുടെ ജന്മനാടായ ക്വമിഷിയില്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കവേയാണ് ആക്രമണമുണ്ടായത്. 1915ല്‍ ഒട്ടോമന്‍ സൈന്യം കൂട്ടക്കൊല നടത്തിയ ക്രിസ്ത്യന്‍ വിശ്വാസികളുടെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച പ്രാര്‍ത്ഥന ചടങ്ങായിരുന്നു.

 

ശരീരത്തില്‍ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുന്‍പു തന്നെ ചാവേര്‍ പൊട്ടിത്തെറിച്ചു മരിച്ചു.