ജിഷ വധം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു;അയല്‍വാസി കുറ്റം നിഷേധിച്ചു.

single-img
4 May 2016

perumbavoor_kola_050416
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് രേഖാചിത്രം പരസ്യമാക്കിയത്. സംഭവ ദിവസം പ്രതി ജിഷയുടെ വീടിന് സമീപമുള്ള മതില്‍ചാടി കടക്കുന്നത് കണ്ടുവെന്ന് പ്രദേശവാസി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കും ആളെ വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇതാണ് പോലീസിനെ വലയ്ക്കുന്നത്.

 

അതേസമയം നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍, കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അയല്‍വാസി കുറ്റം നിഷേധിച്ചു. ഹെര്‍ണിയയുടെ ശസ്ത്രക്രിയയ്ക്കുശേഷം താന്‍ വിശ്രമത്തിലായിരുന്നു എന്നാണ് ഇയാള്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി

 

തളിപ്പറമ്പില്‍ നിന്നും കസ്റഡിയിലെടുത്തു ഇയാളെ ഇന്ന് പുലര്‍ച്ചെയോടെയാണ് ആലുവയില്‍ എത്തിച്ചത്. കൊലപാതക സമയത്ത് പ്രദേശത്തുണ്ടായിരുന്ന ഇയാള്‍ പിന്നീട് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തളിപ്പറമ്പില്‍ നിന്നും ഇയാളെ കസ്റഡിയില്‍ എടുത്തത്. ഇയാള്‍ കഞ്ചാവ് ലഹരിക്ക് അടിയമാണെന്നാണ് സൂചന.

 

സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളവുമായി ഇയാളുടെ വിരലടയാളം ചേരുന്നില്ല എന്നും പോലീസ് അറിയിച്ചു. അതേസമയം പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് ഇയാള്‍ക്ക് സാമ്യമുണ്ടെന്നാണ് സൂചന