സംസ്ഥാനത്ത് 1233 പ്രശ്നബാധിത ബൂത്തുകൾ: കൂടുതലും വടക്കൻ കേരളത്തിൽ
3 May 2016
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബൂത്തുകളില്‍ 1233 എണ്ണവും പ്രശ്നബാധിത ബൂത്തുകളാണെന്ന് കണ്ടെത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ.നസീം സെയ്ദി വെളിപ്പെടുത്തി. എന്നാല്‍ ഈ സംഖ്യ ഇനിയും വര്‍ദ്ധിക്കാമെന്നും അദ്ദേഹം പറഞ്ഞു മുന്‍കാലങ്ങളിലെ അനിഷ്ടസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ 1233 പ്രശ്നബാധിത ബൂത്തുകള്‍ കണ്ടത്തെി. പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദലിതരും കൂടുതലായി ഉള്‍പ്പെടുന്ന പ്രദേശങ്ങളും പ്രശ്നബാധിതമേഖലയിലുള്‍പ്പെടും. പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയുടെ കര്‍ശന സുരക്ഷയുണ്ടാകും. ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമായ 12000 കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങ്ങും ഇല്ലാത്തിടങ്ങളില്‍ വിഡിയോ റെക്കോഡിങ്ങും ഏര്‍പ്പെടുത്തും. ഇത്തരം ബൂത്തുകള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കുന്ന മൈക്രോ ഒബ്സര്‍വര്‍മാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകള്‍ ഉള്ളത് വടക്കന്‍ കേരളത്തിലാണെന്നും ഇവിടങ്ങളില്‍ സൂക്ഷ്മ നിരീക്ഷകരുടെ എണ്ണം കൂട്ടുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.
വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തണല്‍ ഉറപ്പാക്കുമെന്നും കടുത്ത വേനല്‍ കണക്കലെടുത്ത് വോട്ടിങ് കേന്ദ്രങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈല്‍ ആപ്പ് പുറത്തിറക്കിയതായും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ക്വാഡ് രൂപവത്കരിച്ച് കള്ളപ്പണത്തിന്‍െറ ഒഴുക്ക് പരമാവധി തടയും. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കുന്ന പ്രത്യേക പട്രോളിങ് സ്ക്വാഡ് മണ്ഡലങ്ങളിലുടനീളമുണ്ടാകും. കണ്ട്രോള് റൂമില്‍നിന്നുള്ള നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രശ്നബാധിത മേഖലയില്‍ ഇവര്‍ ഉടനത്തെും. കള്ളവോട്ട്, ആള്‍മാറാട്ടം, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടത്തെിയാല്‍ കര്‍ശനനടപടി കൈക്കൊള്ളാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.