പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങൾ;ആരോപണങ്ങൾ തിരുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും:ഉമ്മൻ ചാണ്ടി
കോഴിക്കോട് ∙ പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യവുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിക്കുന്നത്. രണ്ടു ദിവസത്തിനകം ആരോപണങ്ങൾ തിരുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ലെന്ന വി.എസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു. പിണറായി തന്നെ കുറ്റപ്പെടുത്തുന്നത് ദുഷ്ടലാക്കോടെയാണ്. ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യംവെച്ചാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
1977 ല്‍ ഇടതുമുന്നണിയും ജനസംഘവും ഒരുമിച്ചാണ് മത്സരിച്ചത്. അന്ന് കെ.ജി മാരാരും പിണറായിവിജയനും ഒരേ മുന്നണിയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി കിട്ടാന്‍ കാരണം ഈ ബന്ധമായിരുന്നു.
കോൺഗ്രസിന്റേത് വർഗീയതയ്ക്കെതിരായ ഉറച്ച നിലപാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു