വി.എസ് പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കുന്നതായി പിണറായി; വി.എസിന് സീറ്റ് നല്‍കിയതും പ്രമേയവും തമ്മില്‍ ബന്ധമില്ല

single-img
20 April 2016

TH30_PINARAYI_VIJAY_516498f

വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിവിരുദ്ധനാണെന്ന പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സി.പി.ഐ.എം.പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വിഎസിനെ സ്ഥാനാർഥിയാക്കിയത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാന പ്രകാരമല്ല. പാർട്ടി ഉചിതമായ തീരുമാനം എടുക്കുകയായിരുന്നു.

സ്ഥാനാര്‍ത്ഥിത്വ പ്രശ്‌നം വേറെ പാര്‍ട്ടി നിലപാട് വേറെ. ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. അപ്പോള്‍ വി.എസിനെയും സ്ഥാനാര്‍ത്ഥിയാക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ പാര്‍ട്ടി തീരുമാനിച്ചതിനനുസരിച്ച് വി.എസ് സ്ഥാനാര്‍ത്ഥിയായി. അല്ലാതെ അദ്ദേഹം സ്വയം തീരുമാനിച്ച് സ്ഥാനാര്‍ത്ഥിയായതല്ലെന്ന് പിണറായി പറഞ്ഞു.

തിരഞ്ഞെടിപ്പിൽ നൂറിലേറെ സീറ്റ് എൽഡിഎഫിനു ലഭിക്കുമെന്നു പറഞ്ഞ പിണറായി, മദ്യവിൽപന പൂർണമായി നിരോധിച്ച് നിരോധിച്ച് അതിന്റെ കെടുതി അടിച്ചേൽ‌പ്പിക്കാൻ ഞങ്ങളില്ലെന്നും വ്യക്തമാക്കി.