സൈന്യം പീഡിപ്പിച്ചിട്ടില്ല;ആക്രമിച്ചത് രണ്ട് വിദ്യാർഥികൾ:ഹന്ദ്വാര പെൺകുട്ടി
ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് പരാതി നല്കിയ പെണ്കുട്ടി തന്നെ ആരും പീഡിപ്പിചിട്ടില്ലെന്നും രണ്ട് വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നുവെന്നും മാറ്റി മൊഴിനല്കി. സ്‌കൂള്‍ യൂണിഫോമിലുണ്ടായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ ബാഗ് തട്ടിപ്പറിക്കാനും അക്രമിക്കാനും ശ്രമിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി ഹന്ദ്വാര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ അറിയിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി നൽകിയ ഈ മൊഴിയായിരിക്കും പ്രധാന തെളിവായി കോടതി സ്വീകരിക്കുക.
ഒരു സൈനികന്‍ മകളെ ബലാൽസംഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പിന്നീട് ഈ മൊഴി പെണ്‍കുട്ടിതന്നെ പോലീസിനു മുന്നില്‍ തിരുത്തി. മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴി തിരുത്തിച്ചതെന്ന് മാതാവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
അതേസമയം, കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് എസ്.ജെ.എം ഗീലാനി അറിയിച്ചു. മൊബൈൽ-ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കുപ് വാര ജില്ലയിലെ ഹന്ദ്വാരയിൽ കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച കലാപത്തിൽ ഇതുവരെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.
[mom_video type=”youtube” id=”YRPu55xtku0″]