ടി.പി കൊല്ലപ്പെട്ടത് വി.എസിനെ പിന്തുണച്ചതിനാൽ;കെ.കെ രമ
6 April 2016
പാര്‍ട്ടിയില്‍ വി.എസ് ഉയര്‍ത്തിയ നിലപാട് മുന്നോട്ട് വെച്ചതിനാലാണ് ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്ന് കെ.കെ.രമ. മുന്നോട്ടുവെച്ച നിലപാടില്‍ നിന്ന് വി.എസ് പിന്നോട്ട് പോയെന്നും ഔദ്യോഗിക പക്ഷത്തിന് വി.എസ് കീഴടങ്ങിയെന്നും രമ പറഞ്ഞു. ഇതിന്റെ തെളിവാണ് വി.എസ് വീണ്ടും സ്ഥാനാര്‍ത്ഥിയായതും, ഇടതുമുന്നണിയുടെ പ്രധാന പ്രചാരകനായതുമെന്നും രമ കൂട്ടിച്ചേർത്തു.ഒദ്യോഗികപക്ഷത്തിന് വി.എസ് പൂർണമായും കീഴടങ്ങി. വി.എസ് എതിർത്ത കാര്യങ്ങളൊന്നും പാർട്ടി തിരുത്തിയതുമില്ലെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ രമ പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ വി.എസ് ഉയര്‍ത്തിയ കലാപം ശരിയാണെന്ന് ധരിച്ചാണ് ടി.പി. ചന്ദ്രശേഖരന്‍ അത് ഏറ്റെടുത്തതും ഇതാണ് ചന്ദ്രശേഖരന്റെ ജീവിതം അവസാനിക്കാന്‍ കാരണമായതെന്നും രമ പറയുന്നു