പെണ്‍വാണിഭ സംഘത്തിന് 10,000 രൂപയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍ക്കാന്‍ ശ്രമിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

single-img
19 March 2016

Murder_Kuwait

പ്രായപൂര്‍ത്തിയാകാത്ത മകളെ പെണ്‍വാണിഭ സംഘത്തിന് വില്‍ക്കാന്‍ ശ്രമിച്ച ഭാര്യയെ കഴുത്തറുത്തുകൊന്ന കേസില്‍ ഭര്‍ത്താവ് പിടിയില്‍. തേജ്പാല്‍ സിങ് എന്നയാളാണ് പിടിയിലായത്. മീററ്റിലെ സലാംപൂര്‍ എരിയായില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവും ഇയാളുടെ സഹോദരീപുത്രന്മാരും ചേര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

തേജ്പാല്‍ സിങ് അനിതയെ വിവാഹം കഴിക്കുന്നത് 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വിവാഹത്തിന് ശേഷം ഗാസിയാബാദ് ജില്ലയിലെ ദസ്നയിലേക്ക് താമസം മാറിയ ദമ്പതികള്‍ക്ക് നാലു കുട്ടികളുണ്ടായി. ഡല്‍ഹിയിലേക്ക് വന്നതിന് ശേഷം ആഡംബര ജീവിതവും മോഡേണ്‍ ലൈഫ്സ്റ്റൈലും അനിതയെ കീഴടക്കുകയായിരുന്നു. ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനായി അനിത വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞുവെന്നും ഇത് ഭര്‍ത്താവ് എതിര്‍ത്തിരുന്നുവെന്നും പറയപ്പെടുന്നു.

മകളെയും ആ വഴിയിലേക്ക് നയിക്കുന്നതിന് ഭാര്യ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണം. അനിതയെ പലപ്പോഴും ഹോട്ടലുകളില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് അനിയതുടെ ഫോണ്‍ സംഭാഷണം തേജ്പാല്‍ സിങ് കേള്‍ക്കാനിടയാകുകയും പതിമൂന്നുകാരിയായ മകള്‍ക്ക് 10,000 രുപ വില പേശി ഇടപാടുകാര്‍ക്ക് ഉറപ്പിച്ച അനിതയുമായി തര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ തേജ്പാല്‍ സിങ് തീരുമാനിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.