ഇല്ലാത്ത ഒരു കെട്ടുകഥയുടെ പേരില്‍ ക്രൂശിക്കപെടുന്ന മാധ്യമ പ്രവര്‍ത്തകയെ ഫാസിസ്റ്റ്കള്‍ക്കൊപ്പം അണിചേര്ന്നുകാര്ക്കിച്ച് തുപ്പുമെന്ന് വിളിച്ചു പറയുന്ന മേജര്‍രവിയുടെ നാക്ക് അരിഞ്ഞ് പട്ടിക്ക് ഇട്ടു കൊടുക്കണമെന്ന് സിന്ധു ജോയി
ഇല്ലാത്ത ഒരു കെട്ടുകഥയുടെ പേരില്‍ ക്രൂശിക്കപെടുന്ന മാധ്യമ പ്രവര്‍ത്തകയെ ഫാസിസ്റ്റ്കള്‍ക്കൊപ്പം അണിചേര്ന്നുകാര്ക്കിച്ച് തുപ്പുമെന്ന് വിളിച്ചു പറയുന്ന മേജര്‍രവിയുടെ നാക്ക് അരിഞ്ഞ് പട്ടിക്ക് ഇട്ടു കൊടുക്കണമെന്ന് സിന്ധു ജോയി. മേജര്‍ രവിയെന്ന പേര് സൈനികര്‍ക്ക് അപമാനമായി മാറുന്നുവെന്നും സിന്ധു ജോയി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകയായ സിന്ധു സൂര്യകുമാറിനെ വൃത്തികെട്ട ഭാഷയില്‍ വിശേഷിപ്പിക്കുകയും അവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്നും സംവിധായകന് മേജര്‍ രവി പറഞ്ഞത് വന്‍ വിവാദമായിരുന്നു. മേജര്‍ രവിയുടെ ഈ പ്രതികരണത്തിന് മറുപടിയുമായാണ് ഫേസ്ബുക്കിലൂടെ സിന്ധു ജോയി എത്തിയത്.
സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സൈനികരെ ബഹുമാനിക്കുന്നു ഞാൻ ! വെയിലും,മഞ്ഞും. മഴയും കൂസാതെ രാജ്യത്തെ കാത്തു സൂക്ഷിക്കുന്നവർ – നാടിനു വേണ്ടി സ്വന്തം ജീവൻ പോലും വെടിയാൻ മടിയില്ലാത്തവർ! ആ സൈനികർക്ക് അപമാനമായി മാറുന്ന ഒരു പേരാണ് മേജർ രവിയുടേത്.ഒരു സ്ത്രീയുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പും എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയുന്നു?നിങ്ങളും ഒരമ്മയുടെ മകൻ അല്ലെ ?സിന്ധു സൂര്യകുമാർ ഇപ്പോൾ നിരന്തരം അവഹേളിക്കപെടുന്ന വിവാദമായ ആ ചർച്ച ഞാനും തത്സമയം കണ്ടിരുന്നു.അതിൽ എവിടെയാണ് അവർ ദുർഗാദേവിയെ അധിക്ഷേപിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇല്ലാത്ത ഒരു കെട്ടുകഥയുടെ പേരിൽ ഒരു മാധ്യമ പ്രവർത്തക ക്രൂശിക്കപെടുമ്പോൾ ഫാഷിസ്റ്റ്കൾക്കൊപ്പം അണിചേർന്നു സിന്ധുവിനെ “കാർക്കിച്ച് തുപ്പും “എന്ന് വിളിച്ചു പറയുന്ന നിങ്ങളുടെ നാക്ക് അരിഞ്ഞ് പട്ടിക്ക് ഇട്ടു കൊടുക്കുകയാണ് വേണ്ടത്.