കലാഭവന്‍ മണിക്ക് കേരളം വിട നല്‍കി
മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ സംസ്കാരച്ചടങ്ങുകൾ ചാലക്കുടിയിലെ വീട്ടുവളപ്പിൽ നടന്നു . തൃശൂര്‍ സംഗീത നാടക അക്കാദമിയിലുംചാലക്കുടി നഗരസഭാ ഹാളിലും ചാലക്കുടിയിലെ വീട്ടിലും പൊതുദര്‍ശനപൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമപോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തി. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച രാത്രി 7.15 ഓടെയായിരുന്നു കലാഭവന്‍ മണിയുടെ അന്ത്യം.
മണിയെ അവസാനമായി ഒരുനോക്കുകാണാൻ വൻ ജനക്കൂട്ടമാണ് തൃശൂർ മെഡിക്കൽ കോളജിലും റീജിയണൽ തിയറ്ററിലും എത്തിയിരുന്നത്. മണിയോടുള്ള ആദരസൂചകമായി ചാലക്കുടി ടൗണിലെ കടകൾ വൈകിട്ട് ആറു മണിവരെ അടച്ചിടും.
അതേസമയം, അസ്വാഭാവിക മരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മണിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഔട്ട്ഹൗസിൽ പ്രത്യേക അന്വേഷണ സംഘവും ഫൊറൻസിക് വിദഗ്ധരും എക്സൈസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഔട്ട്ഹൗസ് സീൽ ചെയ്ത അധികൃതർ പൊലീസ് കാവൽ ഏർപ്പെടുത്തി.